തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ സിപിഎമ്മിലും സിപിഐയിലും ആഭ്യന്തര പരിശോധനകൾ കർശനമാക്കുന്നു. സിപിഎം തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ ഘടകത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്.(CPM Election Review Report, CPM And CPI Hold Reviews Following Election Defeats)
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പിഴവുകൾ തിരുത്തുന്നതിൽ സംസ്ഥാന സമിതിക്ക് പരാജയമുണ്ടായി. തെരഞ്ഞെടുപ്പ് ചർച്ചകളിൽ വിഭാഗീയതയും മാധ്യമവിമർശനങ്ങളും മാത്രമാണ് നിറഞ്ഞുനിന്നത്. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചു.
പലയിടത്തുമുണ്ടായ വിമത സാന്നിധ്യം പാർട്ടിയുടെ പൊതുവിശ്വാസ്യത കുറയ്ക്കാൻ കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിനായി സിപിഐയുടെ ഉന്നതതല യോഗങ്ങൾ തിരുവനന്തപുരത്ത് ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളാണ് ഇന്ന് ചേരുന്നത്. തുടർന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന കൗൺസിലും ചേരും. എല്ലാ മണ്ഡലങ്ങളിലെയും പരാജയ കാരണങ്ങൾ താഴെത്തട്ടിൽ വരെ പരിശോധിച്ചാണ് ജില്ലാ നേതൃത്വം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Story Summary
The CPM’s election review report has cited failures in candidate selection in Payyannur and Taliparamba, criticizing the Kannur district unit and the state committee for the loss and for allowing internal factionalism to overshadow the campaign. Meanwhile, the CPI has convened leadership meetings in Thiruvananthapuram to analyze its election defeats, address leadership lapses, and discuss legislative strategies ahead of the upcoming state budget session.

