വയനാട്: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരമായി സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. നിലവിലുള്ള 25 കിലോമീറ്ററിലെ ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.(Forest Minister Shibu Baby John Announces Solar Fencing To Curb Wildlife Attacks In Wayanad)
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വയനാട്ടിലെ വനപ്രദേശങ്ങളുടെ വാഹകശേഷി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണമെടുക്കുന്നതിനൊപ്പം ഓഗസ്റ്റ് ആറിന് പാലക്കാട് വെച്ച് സമഗ്രമായ ചർച്ച നടത്തും. പിടികൂടുന്ന കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്ന കാര്യം കേന്ദ്ര വനം മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറു ദിവസത്തിനകം വയനാടിന് 4 റാപ്പിഡ് റെസ്‌പോൺസ് ടീമുകളെക്കൂടി അനുവദിക്കും. വാച്ചർമാർക്ക് കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കും. വനം വകുപ്പ് വക 100 കിലോമീറ്റർ റോഡിന്റെ ക്ലിയറൻസ് ഉറപ്പാക്കും. കർഷകർ, വനം വകുപ്പ്, ജനപ്രതിനിധികൾ, ജനജാഗ്രത സമിതികൾ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ വനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. കർഷകന്റെ ഭൂമി കർഷകനും വനഭൂമി വനത്തിനും ഉറപ്പാക്കും. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തുടനീളം വനം വകുപ്പിന്റെ അദാലത്തുകൾ സംഘടിപ്പിക്കും. ഇതിലൂടെ കേസ് പരാതികൾ തീർപ്പാക്കൽ, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കൽ, ഭൂമിക്കുള്ള എൻ ഒ സി അനുവദിക്കൽ എന്നിവ വേഗത്തിലാക്കും.
Story Summary
Forest and Wildlife Protection Minister Shibu Baby John announced that 60 km of solar fencing will be installed in Wayanad’s forest regions as part of the government’s 100-day action plan to curb human-wildlife conflict. The Minister also revealed plans to deploy four new Rapid Response Teams (RRT) in the district and initiate statewide forest adalats starting August 1 to address farmer compensation and land NOC issues.


