Times Kerala

 റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും

 
റോഡ് പണിയിൽ അഴിമതി; കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും
 തൃശൂർ: റോഡ് നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കോൺട്രാക്ടർക്കും എഞ്ചിനിയർമാർക്കും തടവും പിഴയും. കേസിലെ ഒന്നാം പ്രതി കോൺട്രാക്ടർ ടി.ഡി. ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്‍റ് എഞ്ചിനീയർ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. ചിലങ്ക- അരീക്കാ റോഡ്‌ പുനർനിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. മൂന്ന് വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് തൃശൂർ വിജിലൻസ് കോടതി വിധിച്ചത്.  2006 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് പണിക്ക് ഉപയോഗിച്ച സാമഗ്രികളിൽ കൃത്രിമം കാണിച്ച് പ്രതികൾ സർക്കാരിന് നഷ്ടം വരുത്തി എന്നാണ് കേസ്.  

Related Topics

Share this story