തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over Missing Documents)
രേഖകൾ കൈമാറാൻ കോടതി നിർദേശിച്ചിരുന്നു. ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ എസ്എഫ്ഐഒയുമായി ഇഡി അധികൃതർ ഉടൻ ചർച്ച നടത്തും. ഈ രേഖകൾ ലഭിച്ചതിന് ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായുള്ള തീയതി തീരുമാനിച്ചേക്കും. നിലവിൽ, മറ്റ് തെളിവ് ശേഖരണത്തിലാണ് ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനിടെ, തിരുവനന്തപുരത്തെ ബാങ്ക് ശാഖയിലെ വീണയുടെ ലോക്കർ ഇഡി പരിശോധിച്ചെങ്കിലും സിഎംആർഎല്ലുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള നിർണ്ണായക രേഖകളൊന്നും അവിടെ നിന്ന് കണ്ടെത്താനായില്ലെന്നാണ് സൂചന. അന്വേഷണ ഏജൻസിയിൽ നിന്ന് എന്തെങ്കിലും സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രധാനമായും ലോക്കർ തുറന്നത്.
Story Summary
The ED investigation into the CMRL-Exalogic case involving Veena Vijayan has hit a roadblock as 134 crucial documents from the SFIO remain outstanding. Following a fruitless search of Veena’s bank locker, investigators are now prioritizing the collection of these documents to determine the next steps in the case.

