പിടികിട്ടാപ്പുള്ളി 24 വർഷത്തിനുശേഷം അറസ്റ്റിൽ
Mar 21, 2023, 19:46 IST
![പിടികിട്ടാപ്പുള്ളി 24 വർഷത്തിനുശേഷം അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/b8e1a149ec7ca5daeea1f58d3e65592d.png)
വടശ്ശേരിക്കര: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ 24 വർഷത്തിനു ശേഷം പെരുന്നാട് പൊലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ വീട്ടിൽ തങ്കച്ചനെയാണ് തിങ്കളാഴ്ച പിടികൂടിയത്. 600 കിലോ റബർഷീറ്റ് മോഷ്ടിച്ചതാണ് ഇയാൾക്കെതിയെയുള്ള കേസ്. 1999ൽ പെരുനാട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയായ ഇയാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2010ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പെരുന്നാട് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അരുൺരാജ്, പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.