കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിൽ ഉൾപ്പെട്ട എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായത്.(Abhimanyu Murder Case Chargesheet Read Out To 16 Accused At Ernakulam Court)
എന്നാൽ, കുറ്റങ്ങളെല്ലാം പ്രതികൾ കോടതിയിൽ നിഷേധിച്ചു. പോലീസ് ചുമത്തിയ കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നാണ് ഇവർ കോടതിയെ അറിയിച്ചത്. കേസിലെ ആകെ 26 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2018 ജൂലൈ 2-നായിരുന്നു മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് അഭിമന്യു ക്യാമ്പസിനുള്ളിൽ വെച്ച് ക്രൂരമായി കുത്തേറ്റ് മരിച്ചത്. കേസിന്റെ വിചാരണാ നടപടികൾക്കിടയിൽ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന സുപ്രധാന രേഖകളും തൊണ്ടിമുതലുകളും കാണാതായത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Story Summary
In the Abhimanyu murder case, 16 SDPI-Popular Front accused appeared before the Ernakulam Sessions Court, where the chargesheet was read out to them. The accused denied all allegations. The campus murder dates back to July 2, 2018, and following a controversy over missing court documents, the trial is finally progressing under High Court orders to complete all proceedings within 9 months.

