Times Kerala

 നടിയെ ആക്രമിച്ച കേസില്‍ അതിജീവിത കോടതി മാറ്റം ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജി  ഹൈക്കോടതി തള്ളി 

 
dileep
 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത കോടതി മാറ്റം ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.

പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണമാണ് കോടതി തള്ളി. ജഡ്ജിക്കെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ കേസിന്‍റെ വാദം തുടരുമെന്നും കോടതി ഉത്തരവിട്ടു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്കു നീതി ലഭിക്കില്ലെന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റണമെന്നുമുള്ള അതിജീവിതയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എ.എ.സിയാദ് റഹ്മാനാണ് അതിജീവിതയുടെ  ഹര്‍ജി പരിഗണിച്ചത്. 

ജഡ്ജി ഹണി.എം.വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ പ്രതിയായ ദിലീപും തമ്മില്‍ അടുത്ത സൗഹൃദത്തിലാണെന്നും ഇത് കേസിന്‍റെ വിധിയെ ബാധിക്കുമെന്നുമായിരുന്നു നടിയുടെ വാദം.

ദിലീപുമായി ഇവര്‍ക്കുള്ള ബന്ധത്തിന്‍റെ ചില തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഹര്‍ജിക്കാരി കോടതിയില്‍ അഭിപ്രായപ്പെട്ടു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കം ചോര്‍ന്നിട്ടും ജഡ്ജി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരി  ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Related Topics

Share this story