Times Kerala

 ഒറ്റക്കെട്ടായി പ്രതികരിക്കണം; വീണ്ടും സമസ്തയ്ക്കെതിരെ ഗവർണർ


 
news
 

തിരുവനന്തപുരം: സമസ്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് . സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

അതേസമ‌യം, സമസ്തയെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ വലിയ സംഭാവന നൽകിയ സംഘടനയാണ് സമസ്ത. ഒരു വടികിട്ടിയാൽ അടിക്കേണ്ട സംഘടനയല്ല. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നുമാണ്  കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

എന്നാൽ, വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി.

Related Topics

Share this story