Times Kerala

 കേരളത്തില്‍ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു;  ദേശീയ വാസ്കുലർ ദിന ബോധവൽക്കരണം സംഘടിപ്പിച്ചു

 
 കേരളത്തില്‍ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു;  ദേശീയ വാസ്കുലർ ദിന ബോധവൽക്കരണം സംഘടിപ്പിച്ചു
 

കൊച്ചി: സംസ്ഥാനത്ത് ഓരോ 30 മിനിറ്റിലും ഒരാളുടെ അവയവയം മുറിച്ചുമാറ്റേണ്ടി വരുന്നതായും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധമനികളെ മാരകമായി ബാധിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്). ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണര്‍ ഡോ. ടി ടിജു ഉല്‍ഘാടനം ചെയ്തു.

അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ മേധാവി ഡോ. വിശാല്‍ മര്‍വ, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. അനിത തിലകന്‍, വാസ്‌ക് സെക്രട്ടറിയും മുതിര്‍ന്ന വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജനുമായ ഡോ. വിമല്‍ ഐപ്പ്, വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജന്‍ ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അവയവം മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥ ഒരു സാമൂഹിക പ്രശ്‌നമാണെന്നും കൃത്യസമയത്ത് രോഗാവസ്ഥകള്‍ മനസ്സിലാക്കി ശരിയായി ചികിത്സിക്കുന്ന കാര്യത്തില്‍ പൊതുജനം ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും വാസ്‌ക് നിര്‍ദേശിച്ചു.  

അവയവം സംരക്ഷിക്കൂ, ജീവിതം സംരക്ഷിക്കൂ എന്ന സന്ദേശവുമായാണ് വാസ്‌ക് പരിപാടി സംഘടിപ്പിച്ചത്.  അവയവം മുറിച്ചുമാറ്റേണ്ടി വന്നവരും മികച്ച ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രമുഖരുടെ ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു. വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കു വേണ്ടി വാസ്‌കിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1800 123 7856 നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചിരുന്നു.

Related Topics

Share this story