Times Kerala

 കപട നാടകമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടക്കുന്നതെന്ന്   ജയറാം രമേശ്

 
388


കൊച്ചി: കപട നാടകമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.   ഇപ്പോള്‍ ഇരുവരുടെയും നേതൃത്വത്തില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തില്‍ ആശങ്ക പൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

 ഗവര്‍ണറുടേത് ഭരണഘടനാ ഉത്തരവാദിത്വം പാലിക്കേണ്ട പദവിയാണെന്ന്  അദ്ദേഹം മറക്കുന്നു. ആര്‍എസ്എസിന്‍റെ തലയായി പ്രവര്‍ത്തിക്കുകയല്ല അദ്ദേഹം ചെയ്യേണ്ടത്. സിപിഎം അനധികൃതവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങളാണ് ഭരണ സ്വാധീനം ഉപയോഗിച്ച്  ചെയ്യുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.

Related Topics

Share this story