Times Kerala

എൻഡോസൾഫാൻ വ്യാപകമായി ഉപയോഗിച്ചു: പാലക്കാട്  തെങ്കര മേഖലയിൽ ജനിതക രോഗങ്ങൾ 45 പേർക്ക് ഉണ്ടെന്ന് റിപ്പോർട്ട്

 
31

പാലക്കാട് മണ്ണാർക്കാടിന് സമീപം തെങ്കര മേഖലയിൽ എൻഡോസൾഫാൻ വ്യാപകമായി ഉപയോഗിച്ചതിനാൽ  സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക രോഗങ്ങൾ 45 പേർക്ക് ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്.

ധനസഹായം  2015ൽ നടത്തിയ സർവെയുടെ റിപ്പോർട്ട് പുറത്തു വരാൻ വൈകിയതു മൂലം ലഭിക്കാത്ത രോഗികളിൽ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി. ഇതു കൂടാതെ ഇപ്പോഴും   പ്ലാൻ്റേഷൻ കോർപ്പറേഷന്‍റെ കെട്ടിടത്തിലാണ് നൂറുകണക്കിന് ലിറ്റർ നിരോധിത കീടനാശിനിയായ എൻഡോസൾഫാൻ  സൂക്ഷിച്ചിരിക്കുന്നത്.

 ജനിതക രോഗങ്ങൾ എറെയും കണ്ടെത്തിയത് 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണു. കൈകാലുകൾ വളഞ്ഞു പോയവർ  വളർച്ചാ വൈകല്യം ഉള്ളവർ, ശ്വാസ തടസ്സം അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. എന്നാൽ ചികിത്സ പണമില്ലാത്തതിനാൽ മുടങ്ങിയിട്ട് വർഷങ്ങളായി  1985 മുതൽ 2002 വരെയാണ് ഹെലികോപ്ടർ ഉപയോഗിച്ച് പ്ലാന്‍റേഷൻ കോർപ്പറേഷന് കീഴിലുള്ള തത്തേങ്കലത്തെ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ പ്രദേശവാസികൾക്ക് വ്യാപകമായതോടെയാണ് 2015ൽ ആരോഗ്യ വകുപ്പ് സർവെ നടത്തിയത്‌. ആരോഗ്യ വകുപ്പ് ജനിതക രോഗങ്ങൾ ഉണ്ടെന്ന്  കണ്ടെത്തിയ 45 പേരിൽ പകുതിയിലേറെ പേരും മരിച്ചു.

Related Topics

Share this story