ഡോ. എം.എഖാദർ കമ്മിറ്റിയുടെ രണ്ടാം ഘട്ട റിപ്പോർട്ട് : സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഒന്നുവരെ ആക്കണം
തിരുവനന്തപുരം: ഡോ. എം.എഖാദർ കമ്മിറ്റിയുടെ രണ്ടാം ഘട്ട റിപ്പോർട്ട് പുറത്ത്.സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിലെ നിലവിലുള്ള സമയം മാറ്റുന്ന കാര്യം പരിഗണിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആണ് നിർദേശിച്ചിരിക്കുന്നത്.
കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് രാവിലെ എട്ടുമുതൽ സ്കൂളുകളിലെ ക്ലാസുകൾ ആരംഭിച്ച് ഉച്ചകഴിഞ്ഞ ഒന്നുവരെ ആയാൽ അഭികാമ്യമെന്ന നിലപാടാണ് .സമയമാറ്റം സാമൂഹികമായ ചർച്ചകളിലൂടെ ഉണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാകണം നടപ്പാക്കേണ്ടതെന്നും ഇവർ വ്യക്തമാക്കുന്നു. നിലവിലുള്ള പ്രീപ്രൈമറി. ടിടിസി, ബിഎഡ് എന്നിവയ്ക്ക് പകരമായി പ്ലസ് ടു കഴിഞ്ഞ് അഞ്ചുവർഷത്തെ സംയോജിത പിജി കോഴ്സ് അധ്യാപക ജോലിയ്ക്കായി പരിശീലിക്കുന്നവർക്ക് നടപ്പാക്കണം.
പ്രത്യേക പരിശീലനം ഇതിനു ശേഷം ഏതെങ്കിലും വിഷയത്തിൽ വേണമെങ്കിൽ അത് ഓരോ ഉദ്യോഗാർഥികൾക്കും തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കണം. കാതലായ മാറ്റം നിലവിലുള്ള ഉത്തരക്കടലാസ് മൂല്യനിർണയ രീതിയിൽ വേണമെന്ന അഭിപ്രായമയാണ് കമ്മിറ്റി മുന്നോട്ടുവെച്ചത്. വിലയിരുത്തൽ എന്ന സങ്കല്പനത്തിലേക്ക് മൂല്യനിർണയം എന്നതിൽ നിന്നും മാറണം. വിദ്യാർഥികളെ പരീക്ഷാ പേടിയിൽ നിന്നും മോചിപ്പിച്ചാൽ മാത്രമേ വിദ്യാഭ്യാസപരിവർത്തനം സാധ്യമാകുകയുള്ളൂവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.