Times Kerala

 സംസ്ഥാനത്ത് 43 മെഡിക്കൽ പി.ജി സീറ്റുകൾക്ക് അനുമതി

 
doctor
 സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പുതുതായി 43 മെഡിക്കൽ പി.ജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ്- 13, എറണാകുളം മെഡിക്കൽ കോളേജ്- 15, കണ്ണൂർ മെഡിക്കൽ കോളജ്- 15 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പി.ജി സീറ്റുകൾ വർധിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകൾ വർധിപ്പിച്ചത്.ഈ സർക്കാർ വന്നശേഷം കുറഞ്ഞ നാൾകൊണ്ട് 28 സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചു. ഇതുകൂടാതെയാണ് 43 പി.ജി സീറ്റുകൾ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ വളർച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 
ആലപ്പുഴ മെഡിക്കൽ കോളജിൽ അനസ്തേഷ്യ- 2, കമ്മ്യൂണിറ്റി മെഡിസിൻ- 2, ഡെർമറ്റോളജി- 1, ഫോറൻസിക് മെഡിസിൻ- 1, ജനറൽ മെഡിസിൻ- 2, ജനറൽ സർജറി- 2, പത്തോളജി- 1, ഫാർമക്കോളജി- 1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ- 1 എന്നിങ്ങനെയും എറണാകുളം മെഡിക്കൽ കോളജിൽ അനസ്തേഷ്യ- 2, ഓർത്തോപീഡിക്സ്- 2, ജനറൽ മെഡിസിൻ- 1, റേഡിയോ ഡയഗ്‌നോസിസ്- 2, ഗൈനക്കോളജി- 2, ജനറൽ സർജറി- 2, കമ്മ്യൂണിറ്റി മെഡിസിൻ- 1, ഫോറൻസിക് മെഡിസിൻ- 1, റെസ്പിറേറ്ററി മെഡിസിൻ- 1, ഒഫ്ത്താൽമോളജി- 1 എന്നിങ്ങനെയും കണ്ണൂർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ- 1, ജനറൽ മെഡിസിൻ- 1, റേഡിയോ ഡയഗ്‌നോസിസ്- 2, ഗൈനക്കോളജി- 1, ജനറൽ സർജറി- 1, പീഡിയാട്രിക്സ്- 2, ഫോറൻസിക് മെഡിസിൻ- 2, റെസ്പിറേറ്ററി മെഡിസിൻ- 1, എമർജൻസി മെഡിസിൻ- 2, ഓർത്തോപീഡിക്സ്- 2 എന്നിങ്ങനെയുമാണ് പി.ജി സീറ്റുകൾ അനുവദിച്ചത്.

Related Topics

Share this story