17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും കഠിനതടവും പിഴയും ശിക്ഷ
May 1, 2024, 23:55 IST
![rape](https://timeskerala.com/static/c1e/client/91214/uploaded/a2550b68a2cf765b711b680127232a58.jpg)
നിലമ്പൂര്‍: 17-വയസ്സുകാരിയായ പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 34 വയസ്സുകാരന് ജീവപര്യന്തം തടവും പുറമെ 10 വര്‍ഷം കഠിനതടവിനും 1,00,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു കോടതി. തൃശ്ശൂര്‍ പള്ളിക്കലിലെ നായാട്ടുവളപ്പില്‍ വീട്ടില്‍ അബ്ദുള്‍ റഹീമിനെയാണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്.
2018 ഒക്ടോബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതി പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയെന്നും 2018 നവംബര്‍ 13 വരെയുള്ള കാലയളവില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. അതിക്രമത്തിന് ഇരയാക്കിയ കാര്യത്തിന് നിലമ്പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. ജയിലില്‍ക്കിടന്ന കാലം ശിക്ഷ ആയി പരിഗണിക്കും. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കണം. നിലവില്‍ പേരാമ്പ്ര ഡിവൈ.എസ്.പി.യും അന്നത്തെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടറുമായ കെ.എം. ബിജു ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അതിജീവിതയെ ചൈന്നെയില്‍നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2018 ഒക്ടോബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതി പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയെന്നും 2018 നവംബര്‍ 13 വരെയുള്ള കാലയളവില്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. അതിക്രമത്തിന് ഇരയാക്കിയ കാര്യത്തിന് നിലമ്പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. ജയിലില്‍ക്കിടന്ന കാലം ശിക്ഷ ആയി പരിഗണിക്കും. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കണം. നിലവില്‍ പേരാമ്പ്ര ഡിവൈ.എസ്.പി.യും അന്നത്തെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടറുമായ കെ.എം. ബിജു ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അതിജീവിതയെ ചൈന്നെയില്‍നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.