വന്യജീവി ആക്രമണത്തിന് ഇരയായവരുടെ കണക്കില്ലെന്ന് കേന്ദ്രം
Updated: Feb 7, 2024, 07:21 IST
![elephant](https://timeskerala.com/static/c1e/client/91214/uploaded/6f6485f7a3016aa728c49a7d4080e296.jpg)
കോതമംഗലം: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര പദ്ധതിയിലെ സഹായമായി 2023-24ൽ 9.21 കോടി കേരളത്തിന് നൽകിയിട്ടുണ്ട്.
കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് അടൂർ പ്രകാശ് എംപിയുടെയും ഡീൻ കുര്യാക്കോസ് എംപിയുടെയും ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാവുന്നത്. വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക് നൽകുന്ന സഹായം കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ചിട്ടുണ്ടെന്നും മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷവും ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ട് ലക്ഷവും നിസാര പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്കായി 25000 രൂപയുമായി സഹായം വർധിപ്പിച്ചിട്ടുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)