ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമുള്ളത്.(Kerala CM Selection Deadlock Congress High Command Meeting 2026)
സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഹൈക്കമാൻഡിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രിയപ്പെട്ടവനാണ് കെ.സി. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി പക്ഷം അവകാശപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രവർത്തനം വി ഡി സതീശന് മുൻതൂക്കം നൽകുന്നു. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണെന്നാണ് സൂചന.
രമേശ് ചെന്നിത്തല വിഭാഗം തന്റെ സീനിയോറിറ്റിയും മുൻകാല അനുഭവസമ്പത്തും ഉയർത്തിക്കാട്ടിയാണ് അവകാശവാദമുന്നയിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിരീക്ഷകരെ നിശ്ചയിക്കും. കേരളത്തിലെത്തുന്ന നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് വ്യക്തിപരമായ നിലപാട് തേടും. ഇതിനുപുറമെ എംപിമാരുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായം ആരായും. ഘടകകക്ഷികളുടെ വികാരം മാനിക്കുമെങ്കിലും 63 സീറ്റുകളുടെ കരുത്തിൽ കോൺഗ്രസ് ആർക്കും വഴങ്ങിക്കൊടുക്കില്ലെന്നാണ് സൂചന.
Story Summary
The Congress High Command faces a major challenge in deciding the next Kerala CM among KC Venugopal, VD Satheesan, and Ramesh Chennithala. While Venugopal has high-level support, Satheesan is backed by allies like IUML, and Chennithala cites seniority; observers will soon visit Kerala to collect MLA opinions for a final consensus.

