ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ ചൊല്ലി പഞ്ചാബ് രാഷ്ട്രീയത്തിൽ പോര് മുറുകുന്നു. തന്നെയും കൂടെയുള്ള നേതാക്കളെയും പഞ്ചാബ് സർക്കാർ വേട്ടയാടുകയാണെന്ന് പരാതിപ്പെടാൻ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാഷ്ട്രപതി ഭവനിൽ എത്തി. അതേസമയം, ജനവിധി വഞ്ചിച്ച എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇന്ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.(Raghav Chadha BJP And Bhagwant Mann Meet President Over AAP MP Defections 2026)
എഎപി വിട്ട് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെ പഞ്ചാബ് സർക്കാർ തങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് രാഘവ് ഛദ്ദ ആരോപിച്ചു. പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് കള്ളക്കേസുകൾ ചുമത്തുകയാണ്. ബിജെപിയിലേക്ക് മാറിയ മൂന്ന് എംപിമാരും ചങ്ങാത്തം വിട്ട നേതാക്കളും ഉൾപ്പെട്ട സംഘമാണ് രാഷ്ട്രപതിക്ക് പരാതിയുമായി എത്തിയത്. സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പഞ്ചാബ് പൊലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഛദ്ദയുടെ നീക്കം.
പഞ്ചാബിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് നൽകിയ വോട്ടുകൾ ബിജെപിക്ക് വിൽക്കുകയാണ് ഈ എംപിമാർ ചെയ്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ആഞ്ഞടിച്ചു. എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് അദ്ദേഹം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇരുപക്ഷവും രാഷ്ട്രപതിയെ സമീപിച്ചതോടെ പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധി കേന്ദ്രതലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Story Summary
The political crisis in Punjab intensified as AAP-defector Raghav Chadha met the President to report alleged harassment by the state government, while CM Bhagwant Mann sought their disqualification for betraying the people’s mandate. Following the exit of seven Rajya Sabha MPs to the BJP, including Sandeep Pathak who now faces police cases, both sides have taken their battle to the Rashtrapati Bhavan.

