Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026പിണറായിയും മന്ത്രിമാരും പിന്നിൽ: പതറി LDF, കേരളത്തിൽ LDF തരംഗം, കേവലഭൂരിപക്ഷം...

പിണറായിയും മന്ത്രിമാരും പിന്നിൽ: പതറി LDF, കേരളത്തിൽ LDF തരംഗം, കേവലഭൂരിപക്ഷം കടന്ന് കുതിപ്പ് | Kerala Assembly Election results 2026

🎙️ Latest Podcast

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ പ്രമുഖരായ 14 മന്ത്രിമാരും ആദ്യ റൗണ്ടുകളിൽ പിന്നിലായെന്ന അത്യന്തം നാടകീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിൽ 97 ഇടത്തും യുഡിഎഫ് വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം മറികടന്നു.(Kerala Assembly Election results 2026, Pinarayi Vijayan trailing)

ഭരണത്തുടർച്ചയ്ക്കായി ഇറങ്ങിയ എൽഡിഎഫിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് പ്രമുഖരെല്ലാം പിന്നിലായിരിക്കുകയാണ്. തിരിച്ചടി നേരിടുന്ന പ്രമുഖർ പിണറായി വിജയൻ (ധർമ്മടം), പി. രാജീവ് (കളമശ്ശേരി), വീണ ജോർജ് (ആറന്മുള), കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം), വി.എൻ. വാസവൻ (ഏറ്റുമാനൂർ), ആർ. ബിന്ദു (ഇരിങ്ങാലക്കുട), റോഷി അഗസ്റ്റിൻ (ഇടുക്കി), ശിവൻകുട്ടി (നേമം), പി. പ്രസാദ് (ചേർത്തല) എന്നിവരാണ്.

ടി.പി. രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ യുഡിഎഫിന്റെ ഫാത്തിമ തഹ്ലിയ മുന്നേറുകയാണ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും ചവറയിൽ ഷിബു ബേബി ജോണും മണലൂരിൽ ടി.എൻ. പ്രതാപനും മികച്ച ലീഡ് നിലനിർത്തുന്നു. എൽഡിഎഫ് കോട്ടകളിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തുന്നത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Story Summary

The 2026 Kerala Assembly Election trends show a massive UDF wave as the front leads in 97 seats, crossing the majority mark. In a shocking turn, CM Pinarayi Vijayan and 14 other ministers are currently trailing, signaling a potential landslide victory for the UDF.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.