പതിനേഴുകാരനെ ആളോഴിഞ്ഞ പറമ്പിൽ കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: 17 വയസുകാരനായ യുവാവിനെ ആളൊഴിഞ്ഞ പറമ്ബിലെത്തിച്ചു പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പരിയാരത്ത നടന്ന സംഭവത്തിൽ ഏമ്പേറ്റ് സ്വദേശികളായ വാസു (62), കുഞ്ഞിരാമൻ (74), മോഹനൻ(54) എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 2017ൽ കുട്ടിയെ പ്രലോഭിപ്പിച്ച് തൻറെ വീട്ടിൽ കൊണ്ടുപോയാണ് വാസു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിത്. കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴിഞ്ഞ ജൂൺ 24നാണു യുവാവിനെ പീഡിപ്പിച്ചത്. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ പതിനേഴുകാരനെ ആളോഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങൾക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി. പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈൽഡ് ലൈനിൽ പരാതി നൽകുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡന വിവരം പുറത്തുവന്നു. പണവും ചായയും നൽകാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പയ്യന്നൂർ മജിസ്ര്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.