വാഷിംഗ്ടൺ: ഇറാനിലെ മിനാബിൽ നടന്ന മിസൈൽ ആക്രമണത്തിൽ 168 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ആക്രമണം ബോധപൂർവ്വമല്ലെന്നും ഇതൊരു ‘അബദ്ധം’ മാത്രമാണെന്നുമാണ് ജി7 ഉച്ചകോടിക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. യുദ്ധസാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ന്യായീകരിച്ചു.(Minab School Attack, Trump Calls Iran School Missile Strike A Mistake Amidst International Outrage)
യുദ്ധം എപ്പോഴും ക്രൂരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിനിടെയാണ് മിനാബിലെ ഷജറേ തയ്യിബ ഗേൾസ് എലിമെന്ററി സ്കൂളിൽ മിസൈൽ പതിച്ചത്. 7 മുതൽ 12 വരെ പ്രായമുള്ള 180-ഓളം വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ട ഈ സംഭവം ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ആക്രമണം ബോധപൂർവ്വമാണെന്നും ഇതൊരു ‘യുദ്ധക്കുറ്റമാണ്’ എന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആവർത്തിച്ചു. സംഭവസ്ഥലത്ത് പതിച്ചത് യുഎസ് നാവികസേന ഉപയോഗിക്കുന്ന ‘ടോമഹാക്ക്’ ക്രൂയിസ് മിസൈലാണെന്ന് ആയുധ വിദഗ്ധരും സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിരുന്നു.
Story Summary
US President Donald Trump has dismissed the missile strike on an Iranian elementary school in Minab as a “mistake,” despite evidence suggesting a US-made Tomahawk missile caused the deaths of 168 children. Iran has labeled the incident a “war crime” and a “crime against humanity,” while the Iranian national football team continues to honor the victims at the FIFA World Cup.

