ക്രൂര ബലാത്സംഗം, എതിർത്തപ്പോൾ തവിയും വാക്കത്തിയും കൊണ്ട് ആക്രമിച്ചു; കാഞ്ചിയാറിലെ 50 കാരിയുടെ കൊലപാതകത്തിൽ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍
ഇടുക്കി: കാഞ്ചിയാര്‍ പള്ളിക്കവലയില്‍ അമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. കല്ക്കൂന്തല് ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. 2008 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ചിയാര്‍ കൈപ്പറ്റയില്‍ കുഞ്ഞുമോളാണ് ക്രൂര ബലാത്സങ്ങത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടർന്ന് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിടെ എതിര്‍ത്ത കുഞ്ഞുമോളെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. സ്ത്രീയുടെ മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണ കാരണമായത്.2002ല്‍ അയല്‍വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് 12 വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016-ല്‍ സ്കൂള്‍ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയിലാണ്. ഇന്‍സ്പെക്ടര്‍ ഷിന്റോ.പി. കുര്യന്, എസ്.ഐ മാരായ എം.പി മോനച്ചന്, സജി പോള്‍, സിജു ജോസഫ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.