പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു
Apr 4, 2024, 15:52 IST
![ക്രൈം](https://timeskerala.com/static/c1e/client/91214/uploaded/7c0558bcc3dce4942aa72706edb81029.jpg)
കൊച്ചി: ക്രൈംബ്രാഞ്ച് മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. എറണാകുളം എസി.ജെ.എം. കോടതിയിൽ കേസിൻ്റെ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. കേസിൽ പുതുതായി മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്, ഐ.ജി. ലക്ഷ്മണ എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തു. രണ്ടാംഘട്ട കുറ്റപത്രത്തില്‍ എസ്.സുരേന്ദ്രന്, ഭാര്യ ബിന്ദുലേഖ, ശില്‍പ്പി സന്തോഷ് എന്നിവരെയും, മൂന്നാം ഘട്ട കുറ്റപത്രത്തിൽ ഐ.ജി. ലക്ഷ്മണയെയുമാണ് പ്രതി ചേർത്തിട്ടുള്ളത്. കുറ്റപത്രത്തിൽ പറയുന്നത് മോന്‍സന്റെ കൈവശമുള്ളത് പുരാവസ്തുക്കള്‍ അല്ലെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആളുകളെ അങ്ങനെ ധരിപ്പിക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ടെന്നാണ്. ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിന്നതായും കുറ്റപത്രത്തിൽ പറയുന്നു.