ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികൾ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാർക്ക് മണ്ണാർക്കാട് ചിലപ്പോൾ മലപ്പുറവുമായി തെറ്റിദ്ധരിച്ചേക്കാം..; നടി റിമ കല്ലിങ്കൽ
ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്.
സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നത് വാർത്തയായിരുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.ഇപ്പോളിതാ മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാറിമ കല്ലിങ്കൽ.
“ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികൾ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാർക്ക് മണ്ണാർക്കാട് ചിലപ്പോൾ മലപ്പുറവുമായി തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിമുകളായ ജനങ്ങളും ഒരു സംഭവത്തിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്നത് തെളിവാണ്.
കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുൻപ് നമ്മൾ നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാൽ നന്നായിരിക്കും. മൃഗങ്ങളുടെ സുരക്ഷയോ പടക്കം വച്ച് കെണിയൊരുക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തിയോ ഇവിടുത്തെ പ്രശ്നമേ അല്ല ഇപ്പോൾ. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാർക്കാടാണ്” -റിമ കുറിച്ചു.