മാല ഇട്ടയാള്‍ ഭാര്യയെ തൊട്ടതിന്റെ പേരില്‍ പ്രായശ്ചിത്തമായിട്ടു ചാണകം ഉരുട്ടി തിന്നാന്‍ ഉപദേശിക്കുന്ന കഥാപാത്ര സൃഷ്ടിയെ ഒക്കെ എന്ത് പേര് വിളിക്കണം ;’ദി ഗ്രറ്റ് ഇന്ത്യന്‍ കിച്ചൻ ‘ വിമര്‍ശനത്തിനു മാത്രം ഉണ്ടാക്കിയ സിനിമയാണെന്നും മണിക്കൂറുകളോളം ബോറടി മാത്രമാണ് സമ്മാനിച്ചതെന്നും ശ്രീറാം;കുറിപ്പ്
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യന്‍ അടുക്കള’ എന്ന ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ദി ഗ്രറ്റ് ഇന്ത്യന്‍ അടുക്കള പോലെ ശബരിമല വിശ്വാസത്തെ താറടിച്ചു ഒളിച്ചു കടത്തുന്ന ഹിന്ദു വിരോധം വിമർശകർ പറയുന്നു .എന്നാൽ ഇപ്പോൾ സിനിമയെ വിമര്‍ശിച്ച് ശ്രീറാം സുബഹ്മണ്യം എന്ന പ്രേക്ഷകന് എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത് . വിമര്‍ശനത്തിനു മാത്രം ഉണ്ടാക്കിയ സിനിമയാണെന്നും മണിക്കൂറുകളോളം ബോറടി മാത്രമാണ് സമ്മാനിച്ചതെന്നും ശ്രീറാം പറയുന്നു.
ശ്രീറാമിന്റെ കുറിപ്പ് :
‘ഇന്ന് ഞങ്ങള്‍ ആണുങ്ങള് പാചകം ചെയ്യാം സ്ത്രീകള്‍ക്ക് ഇന്ന് റസ്റ്റ്.’ എന്ന് ഡയലോഗും അത് കഴിഞ്ഞുള്ള സീനും പഴ്സനാലി എനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ആണുങ്ങള് വീട്ടില്‍ പത്രവും വായിച്ചിരിക്കുമ്ബോള് പെണ്ണുങ്ങള് ശ്വാസം വിടാന്‍ സമയം കിട്ടാതെ പണി എടുക്കുന്ന സ്ത്രീകളെയും ഒരു പാട് കണ്ടിട്ട് ഉണ്ട്. തീര്‍ച്ചയായും എല്ലാവര്ക്കും അറിയാവുന്നതും , എന്നാല്‍ ആരും അങ്ങനെ സീരിയസ് ആയി ചര്‍ച്ച ചെയ്തിട്ടുള്ളതും ആയ ഒരു കാര്യം തന്നെ ആണ് ചിത്രത്തില്‍ പറഞ്ഞു തുടങ്ങിയത്.. അടുക്കളയും എച്ചില് വാരലും മാറി മാറി മൂന്നു സീനില്‍ വരുമ്ബോള്‍ തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പു തോന്നുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത് മാറി മാറി അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും ഉണ്ട് എന്ന സത്യം പ്രേക്ഷകരെ ചിന്തിപ്പിക്കും.
എന്നാല്‍ അതിനപ്പുറത്തേക്ക് ചിത്രത്തില്‍ കാണിക്കുന്ന ഭൂരിഭാഗം വിഷയങ്ങളും ഒരു പാട് എക്സജാറേറ്റഡ് ആണ്. കഴിഞ്ഞ ഒരു 30 അല്ലെങ്കില്‍ 40 കൊല്ലത്തിനടയില്‍ നടന്നിരിക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങള്‍ പടത്തില്‍ കുത്തി നിറച്ചിരിക്കുന്നു. അടുപ്പില്‍ വച്ച് മാത്രമേ ചോറുണ്ടാക്കാവൂ., പേസ്റ്റ് തേച്ചു ബ്രഷ് കയ്യില്‍ കൊണ്ട് കൊടുത്താലേ പല്ലു തേയ്ക്കു, വാഷിംഗ് മെഷീന് ഉപോയോഗിക്കരുത്, തുടങ്ങി ഇതൊക്കെ ഏതു നാട്ടിലാണ് നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ ചിത്രത്തിനെ നശിപ്പിക്കുന്നു.
ആര്‍ത്തവയും, ശബരിമലയും ഒക്കെ സംബന്ധിച്ച സീനുകള്‍ വ്യകതമായ പ്രോപഗണ്ട ആണെന്ന് വിമര്‍ശിക്കുന്നതില്‍ തെറ്റില്ല എന്നാണ് ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. അല്ലെങ്കിലും മാല ഇട്ടയാള്‍ ഭാര്യയെ തൊട്ടതിന്റെ പേരില്‍ പ്രായശ്ചിത്തമായിട്ടു ചാണകം ഉരുട്ടി തിന്നാന്‍ ഉപദേശിക്കമ്മ മാതിരി ഉള്ള കഥാപാത്ര സൃഷ്ടിയെ ഒക്കെ എന്ത് പേര് വിളിച്ചാണ് വിശേഷിപ്പിക്കേണ്ടത് എന്ന് പിടികിട്ടുന്നില്ല . ചിത്രത്തില്‍ പലയിടത്തുമുള്ള ഈ ഓവര്‍ ഡോസുകള്‍ മൂലം പറയാനിരുന്ന ഒരു നല്ല സന്ദേശം കൂടി നശിപ്പിച്ചു എന്ന് പറയാം.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നല്ലൊരു വിഷയം, കുറച്ചു ഡാര്‍ക്ക് ഹ്യൂമര്‍ ഒക്കെ കലര്‍ത്തി, ഇന്നത്തെ തലമുറക്കും, അവര്‍ കണ്ടിട്ടുള്ള തൊട്ടു മുന്പിലെ തലമുറയിലെ ആളുകളുമായി എങ്കിലും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഒരു തിരക്കഥ നല്കിയിരുന്നെങ്കില് ഒരു മികച്ച ചിത്രമായി മാറേണ്ടിയിരുന്ന ഒരു സിനിമയെ ബോര് അടിപ്പിക്കുന്ന വിധം , തീരെ എന്‍ഗേജിങ് ആക്കാതെ , ചുമ്മാ വിമര്‍ശനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നത് എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളെയും, അതിലും പഴയ കഥ സന്ദര്‍ഭങ്ങളെയും ഒക്കെ കൊണ്ട് സമ്ബുഷ്ടമാക്കി വെറുപ്പിച്ചു. അതിനെ ബാലന്‍സ് ചെയ്യിക്കാന്‍ എന്നവണ്ണമുള്ള ഭാര്യക്ക് ചായ ഉണ്ടാക്കി കൊണ്ട് കൊടുക്കുകയും, ആഴ്ചയില്‍ നാല് ദിവസവും ബിരിയാണി ഉണ്ടാക്കി കൊടുക്കുയും ചെയ്യുന്ന വേറെയും ചില കഥാപാത്ര ഏച്ചുകെട്ടലുകളും ചിത്രത്തില്‍ കാണാം.
ബൈ ദുബായ് കേരളത്തില്‍ ഒള്ള ഒരു വീട്ടിലെ അടുക്കള കഥക്ക് , ദി ഗ്രേറ്റ് കേരള കിച്ചന് എന്ന് പേരിടാത്ത ഇന്ത്യന്‍ കിച്ചന് എന്ന പേരിട്ടു കൊണ്ട് നമ്മുടെ നമ്ബര്‍ വണ്‍ കേരളത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ച ഡയറക്ടര്‍ ബ്രില്ലിയന്‍സ് കലക്കി. അങ്കിള്‍ എന്ന സിനിമയ്ക്കു സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സ്ഥിതിക്ക് ഇതിനും ഒരു പാട് അവാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്.. പക്ഷെ അവാര്‍ഡിന് ഏറ്റവും അര്‍ഹര്‍ ഈ ബോറഡി ഒന്നേമുക്കാല്‍ മണിക്കൂര്‍ സഹിച്ച പ്രേക്ഷകരാണ്.