ലോകത്തിനു ഭീഷണിയായ അണക്കെട്ടുകളിൽ മുല്ലപ്പെരിയാറും; ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഭീഷണിയെന്ന് യുഎന്‍
ഡല്‍ഹി: ന്യൂഡൽഹി; ലോകത്തിനു ഭീഷണിയായ അണക്കെട്ടുകളിൽ മുല്ലപ്പെരിയാറും. ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകളാണ്ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ളത്.പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഇടംപിടിച്ചത്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും, ഇത് കടുത്ത ഭീഷണ ഉയർത്തുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷംപേര്‍ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കവും റിപ്പോർട്ടിൽ പരാമര്‍ശിച്ചിട്ടുണ്ട്.
പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി എന്ന പേരില്‍ യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് റിപ്പോര്‍ട്ട് തയാറാക്കിയത്.