Times Kerala

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്ക് പരോള്‍

 
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്ക് പരോള്‍
 

കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്ക് പരോള്‍. മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കൊടി സുനിയും അനൂപും ഒഴികെയുള്ള പ്രതികള്‍ക്കാണ് പരോള്‍ കിട്ടിയിരിക്കുന്നത്.  പ്രതികള്‍ക്ക് പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഇവര്‍ പുറത്തിറങ്ങിയത്.

Related Topics

Share this story