Times Kerala

 ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണ്ണുണ്ടിയിൽ പ്രതിഷേധം; റേഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞു

 
 ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണ്ണുണ്ടിയിൽ പ്രതിഷേധം; റേഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞു
 

മാനന്തവാടി: അജീഷിനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണ്ണുണ്ടിയിൽ പ്രതിഷേധം. രണ്ടുതവണ ദൗത്യ സംഘത്തിന്‍റെ മൂന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുൽപ്പള്ളി റേഞ്ച് ഓഫീസർ അബ്ദുൾ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണ്. സിഗ്നൽ ലഭിക്കാത്തതിനാൽ മണ്ണുണ്ടിയിലെ ദൗത്യം അവസാനിപ്പിച്ച് സംഘം പോകാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. ആനയെ പിടികൂടാതെ റേഞ്ച് ഓഫീസറെ വിടില്ലെന്ന് നാട്ടുകാർ പറഞ്ഞു.  

എന്നാൽ ദൗത്യം അവസാനിപ്പിച്ചില്ലെന്നും ആനയെ തെരയാൻ മറ്റൊരു ഭാഗത്തേക്കു പോകുകയാണെന്നും ആനയെ കണ്ടെത്തിയാൽ എത്ര രാത്രിയായാലും മയക്കുവെടി വയ്ക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.  

Related Topics

Share this story