മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് മന്ത്രി രാജേഷ്: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുന്നു
Jun 10, 2024, 12:07 IST
![ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിൽ: മന്ത്രി എം.ബി. രാജേഷ്](https://timeskerala.com/static/c1e/client/91214/uploaded/93a2280ea9b9e691fb6212df6d3cd4b8.webp)
തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ബി.രാജേഷ് മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രാരംഭ ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ജനിക്കാത്ത കുഞ്ഞിന്റെ പേരിലാണ് ജാതകം കുറിക്കുന്നതെന്നാണ്. മന്ത്രി മറുപടി പറഞ്ഞത് എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട യോഗമല്ല ചീഫ് സെക്രട്ടറി വിളിച്ച യോഗമെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. അത് സംസ്ഥാനത്തിന്റെ വിഭവസമാഹരണവും ഭരണകാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗമാണെന്ന് പറഞ്ഞ മന്ത്രി രാജേഷ് പതിവ് യോഗത്തിന്റെ ഭാഗമാണ് ടൂറിസം ഡയറക്ടര്‍ സംഘടിപ്പിച്ച യോഗമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കേണ്ടത് എക്സൈസ് മന്ത്രിയാണ് എന്നും ഇതിൻ്റെ പ്രാഥമിക ചര്‍ച്ച പോലും നടക്കുക ജൂണ്‍ 12, 13 ദിവസങ്ങളിലാണെന്നും പറഞ്ഞ അദ്ദേഹം മദ്യനയത്തിന്റെ പേരില്‍ വാട്സാപ്പ് വഴി അയച്ച വോയിസ് ക്ലിപ്പ് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും പറയുകയുണ്ടായി.