തലശേരിയിൽ 17കാരന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്
Nov 24, 2022, 10:53 IST
കണ്ണൂർ: തലശേരിയിൽ 17കാരന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. തലശേരി താലൂക്ക് ആശുപത്രിയിലെ എല്ല് രോഗവിദഗ്ധൻ വിജുമോനെതിരെയാണ് തലശേരി പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന തലശേരി ചേറ്റംകുന്ന് സ്വദേശിയായ കുട്ടിയുടെ കൈയാണ് ആശുപത്രിയില്‍ മുറിച്ചുമാറ്റിയത്.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശേരി ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു.