മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടിയെ അവശയായ അമ്മയാന ഉപേക്ഷിച്ചു: താവളമൊരുക്കി വനപാലകര്‍
Jun 10, 2024, 11:27 IST
![baby elephant](https://timeskerala.com/static/c1e/client/91214/uploaded/8107695501ae4d4af2fd928b5311c46d.jpg)
കോയമ്പത്തൂർ: മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടിയെ അവശയായ അമ്മയാന ഉപേക്ഷിച്ചു. മുതുമല കടുവാ സങ്കേതത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് അമ്മ ഉപേക്ഷിച്ച കുട്ടിയാനയെ മാറ്റി. കോയമ്പത്തൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിക്ക് താവളമൊരുക്കിയത് കുട്ടിയാനയെ അമ്മയോടൊപ്പം അയക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ്. ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് മരുദാമലയിലെ വനമേഖലയിൽ അവശയായ അമ്മയാനയോടൊപ്പമാണ്. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയാണിത്. ക്രെയിൻ ഉപയോഗിച്ച് നിലത്ത് വീണുകിടക്കുകയായിരുന്ന ആനയെ ഉയർത്തി ചികിത്സ നൽകുകയും മൂന്നു ദിവസത്തെ ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്ത അമ്മയാനയോടൊപ്പം കുഞ്ഞിനേയും കാട്ടിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് ആനക്കുട്ടിയെ ഒറ്റയ്ക്ക് കഴിഞ്ഞയാഴ്ച വിരാലിയൂർ ഭാഗത്തെ തോട്ടത്തിൽ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഭക്ഷണവും പരിചരണവും നൽകി ആനക്കുട്ടിയെ നീലഗിരി ജില്ലയിലെ മുതുമല ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്.