വീടിന്റെ വിറകുപുര പൊളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം ; ശാസ്ത്രീയ പരിശോധന ഉടൻ
ആലപ്പുഴ: വീടിന്റെ വിറകുപുര പൊളിക്കുന്നതിനിടെ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ കാലപ്പഴക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന ബുധനാഴ്ച നടക്കും. കല്ലുപാലത്തിനു സമീപത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിൻ്റെ പരിശോധനയാണ് നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രാഥമിക നിഗമനം സൂചിപ്പിക്കുന്നത് ദ്രവിച്ച അവസ്ഥയിൽ കണ്ടെത്തിയ അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ ഇവ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണെന്നാണ്.
എന്നാലും വിശദമായ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശാസ്ത്രീയ പരിശോധന വിഭാഗത്തിന്റെ മേധാവി എത്തിയ ശേഷം നടക്കും.
അസ്ഥികൂടങ്ങൾ കണ്ടെത്തിയത് ഞായറാഴ്ച രാവിലെ ആലപ്പുഴ കല്ലുപാലത്തിന് തെക്ക് വ്യാപാരിയായ കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നാണ് .കണ്ടെത്തിയത് രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് . ഈ അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. ഇവയിൽ ദുരൂഹതയില്ലെങ്കിലും പോലീസ് കേസെടുത്തിരുന്നു.