വാഹനങ്ങൾ തമ്മിൽ തമ്മിലുരസിയതിനെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റം; കൈക്കുഞ്ഞുമായി പോയ ദമ്ബതിമാരെ മര്‍ദ്ദിച്ചതായി പരാതി
ആറ്റിങ്ങല്‍ : കൈക്കുഞ്ഞുമായി സഞ്ചരിച്ച ദമ്പതികളുടെ വാഹനം തകര്‍ത്ത് മര്‍ദിച്ചതായി പരാതി.മുദാക്കല്‍ പാറയടി എസ്.എസ്.നിവാസില്‍ രഞ്ജിത്-ശാരി ദമ്ബതിമാരാണ് ഇതുസംബന്ധിച്ച് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കിയിട്ടുള്ളത്. ഇരുവരും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മർദ്ദനമുണ്ടായത് .ഇവരുടെ വാഹനം അക്രമികള്‍ തല്ലിത്തകര്‍ത്തതായും പരാതിയില്‍ ആരോപിക്കുന്നു .രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി .
മര്‍ദനമേറ്റ ദമ്ബതിമാര്‍ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലും ചികിത്സതേടി. റോഡില്‍ വാഹനങ്ങള്‍ തമ്മിലുരസിയതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നു .അതെ സമയം സംഭവത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കുണ്ട്. രണ്ട് പരാതിയിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.