ലൗജിഹാദ് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു ആണ്‍കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു
ഭോപ്പാല്‍: ലൗജിഹാദ് നടത്തിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. മുസ്ലിമാണെന്നും ലൗജിഹാദ് നടത്തിയെന്നും ആരോപിച്ചാണ് 16 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദനത്തിന് ഇരയാക്കിയത്. മധ്യപ്രദേശിലാണ് സംഭവം. 12 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതം മാറ്റം നടത്തിയതായും അക്രമി സംഘം ആരോപിച്ചു.
സെപ്റ്റംബര്‍ നാലിനാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 16 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുമായി ഒളിച്ചോടി മധ്യപ്രദേശില്‍ എത്തിയത്. ഹിന്ദു പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മുസ്ലിം ആണ്‍കുട്ടി ലൗജിഹാദിന് വിധേയമാക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ഇരുവരും ഹിന്ദുമതത്തില്പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ തിരിച്ചറിഞ്ഞ നാലുപേര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.