മുൻ കാമുകനെ അർധരാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി, കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം വാക്കത്തിക്ക് വെട്ടികൊന്നു; അറസ്റ്റിലായത് രണ്ട് മക്കളുടെ അമ്മയായ യുവതി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ….
ഇടുക്കി: മുന്‍ കാമുകനെ യുവതി രാത്രിയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തി.തമിഴ്നാട് ബോഡിനായ്ക്കന്നൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 20ല്‍ അധികം വെട്ടുകളാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്.ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി രാജന്(31) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ, ഇയാളുടെ മുന്‍ കാമുകി ആയിരുന്ന ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതി(35)യെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രാജന്റെ ശരീരത്തിൽ നിന്നും ഇരുപതിലേറെ വെട്ടുകളേറ്റ പാടുകളാണ് കണ്ടെത്തിയത്.
ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും വീണ്ടും ശല്യപ്പെടുത്തിയതോടെയാണ് കാമുകനെ ഇല്ലാതാക്കാന്‍ യുവതി തീരുമാനിച്ചത്. രണ്ട് വിവാഹം കഴിച്ച ശേഷം ബന്ധം ഒഴിവായി നില്ക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട രാജന്. നേരത്തെ വളര്‍മതിയും താമസിച്ചിരുന്നത് രാജന്റെ വീടിനു സമീപമാണ്. ഇപ്പോള്‍ ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ വളര്‍മതി രണ്ട് പെണ്മക്കള്ക്ക് ഒ്പ്പം ബോഡിനായ്ക്കന്നൂരില്‍ താമസിച്ച് വരികയായിരുന്നു. വളര്‍മതിക്ക് ബി എല്‍ റാമിന് സമീപം ഒരു വീടും ഏലത്തോട്ടവും ഉണ്ട്. കൃഷിയിടത്തിലേക്ക് രാജന്റെ ജീപ്പില്‍ കയറിയാണ് വളര്‍മതി പോയിരുന്നത്. ഇത്തരത്തില്‍ ഇരുവരും തമ്മില്‍ അടുക്കുകയും ഈ അടുപ്പം പ്രണയമായി മാറുകയും ചെയ്തു.
എന്നാല്‍ ബന്ധം മക്കളുടെ ഭാവിയെ ദോഷമായി ബാധിക്കും എന്ന് മനസിലാക്കിയ വളര്‍മതി രാജനില്‍ നിന്നും അകലാൻ തുടങ്ങി. എന്നാല്‍ ഇത് രാജന് സഹിക്കാനായില്ല. വളര്‍മതിയുടെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണി ഉയർത്തുകയും ചെയ്തു. പിന്നീട് വളര്‍മതിയുടെ വീട്ടിലെത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങി. ഇതോടെ രാജന്റെ ശല്യം എന്നന്നേക്കുമായി ഒഴിവാക്കാന്‍ വളര്‍മതി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ബോഡിനാ യ്ക്കന്നൂരിലുള്ള തന്റെ വീട്ടിലേക്ക് വളര്‍മതി രാജനെ വിളിച്ചു വരുത്തി. വളര്‍മതി എല്ലാം കരുതി കൂട്ടിയായിരുന്നു. അതിനാല്‍ തന്നെ മക്കളെ രണ്ട് പേരെയും സമീപത്തുള്ള ബന്ധു വീടുകളിലേക്ക് പറഞ്ഞ് അയച്ചിരുന്നു.
വളര്‍മതി ക്ഷണിച്ചത് പ്രകാരം അര്‍ദ്ധ രാത്രിയോടെയാണ് രാജന് ബോഡിനായ്ക്കന്നൂരിലുള്ള വളര്‍മതിയുടെ വീട്ടില്‍ എത്തി. വീട്ടിലെത്തിയ ഉടന്‍ തന്നെ രാജന്റെ കണ്ണില്‍ വളര്‍മതി മുളകുപൊടി എറിഞ്ഞു,. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി.വെട്ടേറ്റ രാജന് തല്‍ക്ഷണം മരിക്കുകയായിരുന്നു . രാജനെ കൊലപ്പെടുത്തിയ വിവരം വളര്‍മതി തന്നെയാണ് വിളിച്ച് പോലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി രാജന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിയില്‍ ഹാജരാക്കി, കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.