തോക്കിന് മുനയില്‍ നിര്‍ത്തി ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പീഡിപ്പിച്ചത് മുന്‍ ഗ്രാമമുഖ്യനും സുഹൃത്തും ചേർന്ന്
ലക്നൗ: ഉത്തര്‍പ്രദേശില്‍ തോക്കിന് മുനയില്‍ നിര്‍ത്തി ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുന്‍ ഗ്രാമമുഖ്യനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കാണ്‍പൂര്‍ ദേഹത് ജില്ലയിലാണ് ക്രൂര സംഭവം. ആക്രമണം നടന്നിട്ട് ഒരാഴ്ചയായെങ്കിലും കൂട്ടബലാത്സംഗത്തിന്റെ വിവരം പൊലീസില്‍ അറിയിക്കുന്നത് ഞായറാഴ്ചയായിരുന്നുവെന്ന് കാണ്‍പൂര്‍ ദേഹത് പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗദരി പറഞ്ഞു. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയം യുവതി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയെ തോക്കിന്മുനയില് നിര്‍ത്തി ഇരുവരും മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയില്‍ പറയുന്നു. യുവതിക്ക് നേരെയുണ്ടായ ആക്രമണം പുറംലോകമറിഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും മടങ്ങിയതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.