ഞങ്ങൾ ആത്മഹത്യ ചെയ്യും, മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും: സ്വപ്ന സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിൻറെ പ്രതികരണം ഇന്ന് പുറത്ത് വന്നിരുന്നു. സ്വപനയുടെ ഓഡിയോ സന്ദേശമാണ് ഒരു പ്രമുഖ ചാനൽ ഇന്ന് പുറത്ത് വിട്ടത് . ഈ സന്ദേശഹത്തിൽ മാധ്യമങ്ങൾക്കെതിരെയും പ്രതികരിച്ചു.
ഈ ഡിപ്ലോമാറ്റിക് കാർഗോ ദുബൈയിൽ നിന്ന് ആര് അയ്ച്ചോ, അവരുടെ പിറകെ നിങ്ങൾ പോകണം. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയിൽ അടിച്ചമർത്തി ഇലക്ഷനിൽ സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ..എന്നാണ് സ്വപ്ന പറഞ്ഞത്.
ഞാൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ . മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും. ഇങ്ങനെ ആർക്കോ വേണ്ടി. ഇതുപോലെ ഒരുപാട് സ്വപ്നകൾ നശിക്കും ഇങ്ങനെയാണെങ്കിലും . എന്റെ മോൾ എസ്എഫ്ഐ ആണെന്നാണ് മറ്റൊരു വാദം. എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എനിക്ക് സ്പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സ്വപ്ന പറയുന്നു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.