കോടീശ്വരൻ നൽകിയത് 63 കോടിയുടെ ക്വട്ടേഷന്‍; ആത്മസുഹൃത്തിനെ കൊന്നു തള്ളി കൗമാരക്കാരി
ലൊസാഞ്ചല്‍സ്: ലൊസാഞ്ചലസിലെ അലാസ്കയിൽ ഓണ്‍ലൈനിലൂടെ വന്ന ക്വട്ടേഷന്‍ ഏറ്റെടുത്ത 18 കാരി കൊലപ്പെടുത്തിയത് ആത്മസുഹൃത്തിനെ. ക്വട്ടേഷന്‍ തുക 63 കോടി രൂപയായിരുന്നു.ഡെനാലി ബെര്‍മറി എന്ന പെണ്‍കുട്ടിയാണ് തന്റെ സുഹൃത്തിനെ വക വരുത്തിയത് . ഓണ്‍ ലൈന്‍ വഴി പരിചയപ്പെട്ട ഡാരിന് സ്കില്‍മില്ലര്‍(21) എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത്യാന സ്വദേശി ഡാരിന് സ്കില്‍മില്ലര്‍ ഡെനാലി പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണ്. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.
ഡെനാലി സുഹൃത്തിനോടൊപ്പം തണ്ടര്‍ബോര്‍ഡ് വെള്ളച്ചാട്ടം കാണാനായി സിന്തിയയെ വിനോദയാത്രക്ക് ക്ഷണിച്ചു . ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ദിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു. ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നതായും റിപ്പോർട്ട് ലഭിച്ചു .