ആലപ്പുഴയിൽ കൊവിഡ് ബാധിതയായ നഴ്സിനെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു; റോഡരികിൽ നിന്നത് ഒരു മണിക്കൂര്‍
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി.കരുവാറ്റ സ്വദേശിയായ നഴ്സിനു ഡ്യൂട്ടിക്കിടെ രോഗലക്ഷണങ്ങൾ ഉണ്ടാകുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതോടെ ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീടുകാരെത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കു മാറ്റിയത്. സംഭവത്തിൽ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.താൻ ഉൾപ്പടെയുള്ള പലരുടെയും അവസ്ഥ ഇതിലും ഭീകരമാണ്. കടുത്ത ചൂഷണമാണ് ആശുപത്രിയിൽ നടക്കുന്നതെന്നും എന്നാൽ ആശുപത്രി അധികൃതരുടെ ഭീഷണി ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാവാത്തതാണെന്നും യുവതി വെളിപ്പെടുത്തി. അതേസമയം, സംഭവിച്ചത് എന്താണെന്നു പരിശോധിച്ച ശേഷം പറയാമെന്നാണ് ആശുപത്രി അധികൃതര്അറിയിച്ചത്.കൊവിഡ് രോഗികളെ പരിചരിക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ പ്രതിരോധ ഉപകരണങ്ങളോ ജീവനക്കാർക്ക് ആശുപത്രി അധികൃതർ ലഭ്യമാക്കുന്നില്ലെന്നും ആശുപത്രിക്കെതിരെ ആരോപണമുണ്ട്.