അനുഗ്രഹിച്ചതിന് ദക്ഷിണ നല്‍കിയില്ല; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കള്‍ ദക്ഷിണ നല്‍കാത്തതില്‍ പ്രകോപിതരായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. നവജാതശിശുവിനെ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് രക്ഷിതാക്കളും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടില്ല. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി കന്നു എന്ന 30 വയസുള്ള ട്രാന്‍സ് ജെന്‍ഡര്‍ യുവതി വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ഹിന്ദു ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ കുഞ്ഞിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ ലോക്ഡൌണ് ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും കുഞ്ഞിന്റെ പിതാവ് സച്ചിന് കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന് പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു.
സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ സോനു കേലുവിനോട് സംഭവത്തേക്കുറിച്ച് പറയുകയും. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശനിയാഴ്ച കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.