Times Kerala

കാമുകനൊപ്പം ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം 

 
crime
തിരുവനന്തപുരം: 16-കാരിയായ മകളെ അതിക്രൂരമായി കഴുത്തുഞെരിച്ചു കോലാപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവർക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2019 ജൂണിലാണ് കാമുകനുമൊത്ത് ജീവിക്കാൻ വേണ്ടി മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയത്.
ഇരുവർക്കും ജീവപര്യന്തം കഠിനതടവും 3,50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.

Related Topics

Share this story