ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നര കോടി രൂപ തട്ടി; പാലക്കാട് ആർഎസ്എസ് നേതാവും ഭാര്യയും പിടിയിൽ
പാലക്കാട്: ആക്രി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്എസ് മുൻ ദേശീയ നേതാവും ഭാര്യയും പിടിയിലായി. പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണൻ, ഭാര്യ ജീജാ ഭായി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ ആക്രിവസ്തുക്കൾ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണയായി മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ആര്‍എസ്‌എസ് നേതാവിന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പഞ്ചസാര കമ്പനിയിലെ ആക്രിവസ്തുക്കൾ നല്‍കാമെന്നായിരുന്നു വാഗ്ദാനം.