Times Kerala

'ലവ് ജിഹാദ്' ആരോപണം; മുസ്‌ലിം യുവാവിനു ക്രൂരമായി മർദിച്ച് വി.എച്ച്.പി പ്രവർത്തകർ 

 
'ലവ് ജിഹാദ്' ആരോപണം; മുസ്‌ലിം യുവാവിനു ക്രൂരമായി മർദിച്ച് വി.എച്ച്.പി പ്രവർത്തകർ 

ചിക്കമഗളൂരു: 'ലവ് ജിഹാദ്' ആരോപിച്ച് മുസ്‌ലിം യുവാവിനെ ക്രൂരമർദനത്തിന് ഇരയാക്കിയ വി.എച്ച്.പി നേതാക്കളെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. ചിക്കമഗളൂരുവിലെ ആൽദുരുവിലാണു ക്രൂര സംഭവം. ഏഴുപേരാണു സംഭവത്തിൽ അറസ്റ്റിലായത്.

കൗമാരക്കാരിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കാനും മതംമാറ്റാനും ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഡാൻസ് മാസ്റ്ററായ റുമാനെ ഹിന്ദുത്വ സംഘം ആക്രമിച്ചത്. യുവാവിന്റെ ഓഫിസിലെത്തിയായിരുന്നു ആക്രമണം. വാതിൽ പൂട്ടി ക്രൂര മർദനത്തിന് ഇരയാക്കുകയായിരുന്നു. 'ലവ് ജിഹാദി'നുള്ള നീക്കമാണെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.

തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നത്. എന്നാൽ, പരാതി വ്യാജമാണെന്നും തങ്ങളുടെ മകനെ ഒരു സംഘം അന്യായമായി ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി റുമാന്റെ കുടുംബവും പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു ഏഴ് വി.എച്ച്.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത്.

Related Topics

Share this story