ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് യുവതി പ്രതിശ്രുത വരനായ കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും പൊലീസിനോട് സമ്മതിച്ചു. ഇവർ തമ്മിലുള്ള ഒളിച്ചോട്ടം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ മൊഴി നൽകി.(Lohagad Fort murder, Fiancée and Lover Murder Businessman at Lohagad Fort to Save Family Honor)
പുണെയിലെ പ്രമുഖ ബിൽഡർ വിശാൽ അഗർവാളിന്റെ മകനാണ് കൊല്ലപ്പെട്ട കേതൻ. കേതനും സിയയും തമ്മിലുള്ള വിവാഹം നവംബർ 25-ന് നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിനായി ജയ്പൂരിലെ കൊട്ടാരവും ചാർട്ടേഡ് വിമാനങ്ങളും ഉൾപ്പെടെയുള്ള വലിയൊരുക്കങ്ങൾ നടന്നുവരികയായിരുന്നു.
ആദ്യം അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സിയയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
Story Summary
A brutal murder case has surfaced from Maharashtra, where 26-year-old businessman Ketan Agrawal was pushed to his death from Lohagad Fort by his fiancée, Siya Goyal, and her lover, Chetan Chaudhary. The accused confessed that they plotted the murder to prevent the “dishonor” of their family, as Siya had planned to elope with her lover instead of going through with the arranged marriage.

