മുംബൈ: യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. യുവ വ്യവസായി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയത്.(Ketan Agarwal murder case, Young man pushed off cliff by fiancée and her lover in planned murder)
കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. എന്നാൽ സിയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി കേതൻ പിതാവിനോട് വെളിപ്പെടുത്തിയിരുന്നു. സിയ നിരന്തരം തർക്കങ്ങൾക്കും വഴക്കുകൾക്കും ശ്രമിച്ചിരുന്നതായി വിശാൽ അഗർവാൾ ആരോപിക്കുന്നു. ജൂൺ 18-നായിരുന്നു കേതനെ സിയ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയത്. തന്റെ ജന്മദിനം പ്രമാണിച്ചാണ് യാത്രയെന്ന് പറഞ്ഞ് സിയ കേതന്റെ അമ്മയിൽ നിന്ന് നേരിട്ട് സമ്മതം വാങ്ങുകയായിരുന്നു. എന്നാൽ, രാവിലെ 10.45-ഓടെ കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണു മരിച്ചുവെന്ന് സിയ വീട്ടുകാരെ അറിയിച്ചു.
മരണത്തിൽ സംശയം തോന്നിയ കേതന്റെ പിതാവ് പിന്നീട് അപകടസ്ഥലം സന്ദർശിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. സിയയുടെ ഫോൺ നിരന്തരം ബിസി ആയിരുന്നതും, മറ്റൊരു സുഹൃത്തായ ചേതൻ ചൗധരിയെക്കുറിച്ച് സിയ പലപ്പോഴും സംസാരിച്ചിരുന്നതും കുടുംബത്തിന്റെ സംശയത്തിന് കാരണമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, സിയയും ചേതനും തമ്മിൽ പ്രണയത്തിലാണെന്നും കേതനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും വ്യക്തമായി. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ കാരണം യാത്ര മുടങ്ങി.
Story Summary
Young businessman Ketan Agarwal was murdered by his fiancée, Siya Goyal, and her lover, Chetan Chaudhary, who pushed him off a cliff at Lohagad Fort. Suspecting foul play after the fiancée’s inconsistent claims, the victim’s family launched an inquiry, revealing a conspiracy fueled by the couple’s secret illicit relationship.

