പുനെ: ബിസിനസ്സുകാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതി സിയ ഗോയലിന്റെ മാതാപിതാക്കൾ രംഗത്ത്. മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ നിയമപരമായ ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും, കേതൻ വീണ അതേ കോട്ടയിൽ നിന്ന് മകളെയും താഴേക്ക് തള്ളണമെന്നും സിയയുടെ പിതാവ് പ്രവീൺ ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. കേതൻ തങ്ങളുടെ കുടുംബത്തിന് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും അദ്ദേഹം വിതുമ്പലോടെ കൂട്ടിച്ചേർത്തു.(Ketan Agrawal murder case, Siya Goyals Parents Demand Strictest Punishment)
വിവാഹനിശ്ചയം കഴിഞ്ഞതുമുതൽ കേതനുമായി സിയ വളരെ സന്തോഷത്തിലായിരുന്നുവെന്നും, മറ്റൊരാളുമായി മകൾക്ക് ബന്ധമുണ്ടെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ അവകാശപ്പെട്ടു. വിവാഹത്തിനായി ഉദയ്പൂരിൽ അഞ്ച് കോടി രൂപ ചെലവിലുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നു വരികയായിരുന്നു. സിയയ്ക്ക് വിവാഹത്തിൽ അതൃപ്തിയുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജൂൺ 17-ന് ഒരു കഫേയിൽ വെച്ച് സിയയും കാമുകനും കണ്ടുമുട്ടി കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലൊഹഗഡ് കോട്ടയിൽ വെച്ച് കേതനെ കൊക്കയിലേക്ക് തള്ളിയിടാൻ ആവശ്യമായ പദ്ധതികളും കോഡ് വാക്കുകളും ഇവർ അവിടെ വെച്ച് ആസൂത്രണം ചെയ്തതായി പൊലീസ് സംശയിക്കുന്നു. കേതനെ വധിക്കാൻ മൂന്ന് തവണ പരാജയപ്പെട്ട ശ്രമങ്ങൾ ഇവർ നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Story Summary
The parents of Siya Goyal, an accused in the murder of Pune businessman Ketan Agrawal, have publicly demanded the strictest possible punishment for their daughter if she is proven guilty, even suggesting she face the same fate as the victim. As police investigate evidence of a pre-planned conspiracy between Siya and her alleged partner Chetan Chaudhary, the family remains shocked, claiming they were unaware of any motive or illicit relationship.

