പൂനെ: പൂനെയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പിംപ്രി-ചിഞ്ച്‌വാഡിലെ ഫുഗേവാഡി, പൂനെയിലെ ഹഡപ്‌സർ എന്നീ മേഖലകളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫുഗേവാഡിയിൽ മാത്രം 13 പേർക്ക് ജീവൻ നഷ്ടമായി. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.(Pune Spurious Liquor Tragedy Claims 18 Lives)
വ്യാജമദ്യം വിതരണം ചെയ്ത മുഖ്യപ്രതി യോഗേഷ് വാംഖഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ ഏഴുപേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരന്തത്തിൽ മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും വെറുതെ വിടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
Story Summary
A tragic spurious liquor incident in Pune, Maharashtra, has claimed the lives of 18 people, with several others currently in critical condition. Authorities have arrested the primary distributor and seven associates, while Chief Minister Devendra Fadnavis has ordered a comprehensive probe into the distribution network.

