Times Kerala

മകളെ ആവര്‍ത്തിച്ചു ബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ പിതാവ് പിടിയില്‍

 
 ഏഴ് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മക്ക് 40 വർഷം കഠിന തടവ്

പാൽഘർ: 22 വയസുള്ള മകളെ ആവര്‍ത്തിച്ചു ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ കടന്നുകളയുകയും ചെയ്ത പിതാവ് മാസങ്ങള്‍ക്കു ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ക്രൂര സംഭവം.

2021 മുതൽ പ്രതി ഒന്നിലധികം തവണ മകളെ പീഡനത്തിനിരയാക്കുകയായിരുന്നു. ഗര്‍ഭിണിയായ മകള്‍ ക്ഷയരോഗ ചികിത്സക്കിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ മരണപ്പെട്ടു. '53 കാരനായ പ്രതി നാലസോപാരയിലാണ് താമസിച്ചിരുന്നത്. 2021 നും 2023 നവംബറിനും ഇടയിൽ തൻ്റെ മകളെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കേസെടുത്തതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ഒളിവിൽ പോയിരുന്നു. യുവതി ഗര്‍ഭിണിയാവുകയും പിതാവിന്‍റെ മർദനം കാരണം ഗര്‍ഭം അലസിപ്പോവുകയും ചെയ്ത. കഴിഞ്ഞ വർഷം നവംബർ 14 ന് ക്ഷയരോഗം മൂർച്ഛിച്ചതോടെ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാല്‍ അതേദിവസം തന്നെ പെണ്‍കുട്ടി മരണപെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെയും മര്‍ദ്ദിച്ചിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിപ്രകാരം വിവിധ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ നവംബറില്‍ നാലസോപാര പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ചയാണ് പിടികൂടിയത്.

Related Topics

Share this story