50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി ;58കാരി അറസ്റ്റില്‍
ഒഡീഷ : മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷന്‍ നല്കിയ 58കാരി അറസ്റ്റില്‍. ഒഡീഷയിലെ ബാലസോറിലാണ് സംഭവം നടന്നത്. സുകുരി എന്ന് പേരുള്ള മാതാവാണു മകള്‍ ഷിബാനി നായകിനെ (36) കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ കൊടുത്തത്. എന്നാൽ മാതാവിനു കുരുക്ക് വീണത് മകളുടെ കൊലപാതകത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്. മാതാവ് 50000 രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത് 32കാരനായ പ്രമോദ് ജെനയ്ക്കും, ഇവർ മൂന്നുപേരടങ്ങുന്ന സംഘത്തിനാണ്.ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഷിബാനിയുടെ തൊഴില്‍ വ്യാജമദ്യ വിതരണമായിരുന്നു. മാതാവും മകളും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു.പ്രശ്നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. കൊട്ടേഷന്‍ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി.