അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടയിൽ കാണാതായ യുവാവിനെ കണ്ടെത്തിയത് 26 വര്‍ഷങ്ങൾക്ക് ശേഷം അയല്‍വാസിയുടെ വീട്ടില്‍
May 15, 2024, 10:51 IST
![യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു](https://timeskerala.com/static/c1e/client/91214/uploaded/1c0844abe68e3133d330894fc51964b0.jpg)
അള്‍ജിയേഴ്സ്: 26 വര്‍ഷങ്ങളായി കാണാതായ യുവാവിനെ കണ്ടെത്തിയത് ഏതാനും മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍ നിന്നും. സംഭവമുണ്ടായത് അള്‍ജീരിയയിലെ ജെല്ഫാ നഗരത്തിലാണ്. ബി. ഒമര്‍ എന്ന പത്തൊമ്പതുകാരനെ അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ, 1998ല്‍ കാണാതാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം കരുതിയിരുന്നത് യുദ്ധം മൂലം കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ ചെയ്തതാകാമെന്നാണ്. തുടർന്ന് ഇയാളുടെ സഹോദരനാണ് വർഷങ്ങൾക്ക് ശേഷം ഒമറിനെക്കുറിച്ച് അനന്തരവകാശത്തര്ക്കവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ കുറിക്കുന്നത്. തുടർന്ന് അൾജീരിയന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെറും 200 മീറ്റര്‍ അകലെയുള്ള ഒരാളുടെ വീട്ടില്‍നിന്നും ഒമറിനെ കണ്ടെത്തുന്നത്. പോലീസ് 61 കാരനായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒമറിനെ പ്രതി എങ്ങനെ ഇത്രയും വർഷം ഇത്രയടുത്ത് ഒളിപ്പിച്ചു എന്ന കാര്യം ദുരൂഹമാണ്.