18കാരിയായ മകളെ പിതാവ് കട്ടിലിൽ കെട്ടിയിട്ട് ബലാത്‌സംഗം ചെയ്തു; വിവാഹ ശേഷം ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകാതിരിക്കാനാണെന്ന വിചിത്ര ന്യായവും; രണ്ടു തവണയും പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് സ്വന്തം അമ്മ;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഭോപ്പാല്‍: ലോക്ക്ഡൗണിനെ തുടർന്ന് സ്വന്തം വീട്ടില്‍ എത്തിയ 18 കാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്തു. 16 ദിവസങ്ങള്‍ക്കിഡി രണ്ടു തവണയാണ് മകളെ കൈയും കാലും കട്ടിലിൽ കെട്ടിയിട്ട ശേഷം ബലാത്‌സംഗത്തിന് ഇരയാക്കിയത്. അതേസമയം, പെൺകുട്ടിയെ പീഡിപ്പിക്കാൻ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സ്വന്തം മാതാവ് ആണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. വിവാഹം കഴിച്ച ശേഷം ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ക്രൂര ബലാത്‌സംഗത്തിന് ശേഷം പിതാവ് മകളോട് പറഞ്ഞത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.
മാര്‍ച്ച് 26 ന് ആയിരുന്നു ആദ്യ ബലാത്സംഗം നടന്നത്. അന്ന് ഉച്ചയോടെ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിന്നിലൂടെ വന്ന് പിതാവ് കടന്നുപിടിക്കുകയും വലിച്ചു കൊണ്ട് മുറിയിലേക്ക് പോയി അവിടെ കയ്യും കാലും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ ശേഷമായിരുന്നു ബലാത്‌സംഗം. പെണ്‍കുട്ടിയുടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ മാതാവ് തുണി വായില്‍ തിരുകിക്കയറ്റുകയും ചെയ്തു. ഭര്‍ത്താവ് സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന് സാക്ഷിയായി നിൽക്കുകയും ചെയ്തു.
സംഭവം പുറത്തറിയാതിരിക്കാൻ മകളെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടു. തുടർന്ന് ഏപ്രില്‍ 10 ന് പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടി. പിതൃസഹോദരിയുടെ വീട്ടിലെത്തിയെങ്കിലും പെണ്‍കുട്ടിയെ പിതാവ് അവിടെ നിന്നും വീണ്ടും വീട്ടിലേക്ക് കൊണ്ടുവരികയും വീണ്ടും ബലാത്സംഗം ആവര്‍ത്തിക്കുകയും ചെയ്തു. തുടർന്ന് വിവരം അറിഞ്ഞ പെൺകുട്ടിയുടെ സഹോദരി സംഭവങ്ങൾ പോലീസിനെ അറിയിക്കികയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.
പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോൾ കവളില്‍ കടിയേറ്റതിനെ തുടര്‍ന്ന് വ്രണവും കൈമുട്ടില്‍ പരിക്കേറ്റ മുറിവും ഉണ്ടായിരുന്നതയാണ് റിപ്പോർട്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദമ്പതികളെ അറസ്റ്റും ചെയ്തിട്ടുണ്ട്. അതേസമയം, മകളുടെ ആരോപണങ്ങള്‍ തള്ളിയ മാതാപിതാക്കള്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തടസ്സം നിന്നതിന് മകള്‍ കള്ളക്കഥ മെനഞ്ഞതാണെന്നാണ് പോലീസിൽ നൽകിയ മൊഴി. കേസിൽ തുടർന്നും അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.